Psalms 136

1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.
2ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.
3കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.

4ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് -

അവന്റെ ദയ എന്നേക്കുമുള്ളത്.
5ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.

6ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്-

അവന്റെ ദയ എന്നേക്കുമുള്ളത്.
7വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.

8പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്-

അവന്റെ ദയ എന്നേക്കുമുള്ളത്.
9രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.

10ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് -

അവന്റെ ദയ എന്നേക്കുമുള്ളത്.
11അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ-
അവന്റെ ദയ എന്നേക്കുമുള്ളത്.

13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് -

അവന്റെ ദയ എന്നേക്കുമുള്ളത്.
14അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.

16തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് -

അവന്റെ ദയ എന്നേക്കുമുള്ളത്.
17മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്.

18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് -

അവന്റെ ദയ എന്നേക്കുമുള്ളത്.
19അമോര്യരുടെ രാജാവായ സീഹോനെയും -
അവന്റെ ദയ എന്നേക്കുമുള്ളത്.
20ബാശാൻ രാജാവായ ഓഗിനെയും -
അവന്റെ ദയ എന്നേക്കുമുള്ളത്.

21അവരുടെ ദേശം അവകാശമായി കൊടുത്തു -

അവന്റെ ദയ എന്നേക്കുമുള്ളത്.
22തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ -
അവന്റെ ദയ എന്നേക്കുമുള്ളത്.
23നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.

24നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് -

അവന്റെ ദയ എന്നേക്കുമുള്ളത്.
25സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.
26

Copyright information for MalULB